എം.ജി. പ്രൈവറ്റ് ഡിഗ്രി പരീക്ഷ ജയിച്ചത് 550 പേർ മാത്രം mg universities
എം.ജി. പ്രൈവറ്റ് ഡിഗ്രി പരീക്ഷ ജയിച്ചത് 550 പേർ മാത്രം mg universities
mg universities കോന്നി: എം.ജി.യൂണിവേഴ്‌സിറ്റി മാർച്ചിൽ നടത്തിയ പ്രൈവറ്റ് ഡിഗ്രി അവസാന വർഷ ബി.കോം., ബി.എ. പരീക്ഷ ജയിച്ചത് 550 പേർ മാത്രം. രണ്ട് കോഴ്‌സുകൾക്കുംകൂടി 9042 പേരാണ് പരീക്ഷ എഴുതിയത്. ബി.കോമിന് 7110 പേർ എഴുതി. 317 പേർ ജയിച്ചു. വിജയശതമാനം 4.4 മാത്രം. ബി.എ. പരീക്ഷ 1932 പേർ എഴുതി. 233 പേർക്ക് ജയിച്ചു. വിജയശതമാനം 12.1.സെപ്റ്റംബർ അവസാനമാണ് ഫലം പുറത്തുവന്നത്. കൂട്ടത്തോൽവിയുണ്ടായെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.ആർ. അശോക് കുമാർ, ഫലം സംബന്ധിച്ച് എം.ജി. യൂണിവേഴ്‌സിറ്റിക്ക് നൽകിയ പരാതിക്ക് മറുപടിയായിട്ടാണ് കണക്കുകൾ ലഭിച്ചത്. മാർച്ചിൽ റെഗുലർ, പ്രൈവറ്റ് വിദ്യാർഥികൾക്ക് ഒരുമിച്ചായിരുന്നു പരീക്ഷ. റെഗുലറുകാരുടെ ഫലം ജൂലായിൽ പ്രസിദ്ധീകരിച്ചു. ഒരുമാസം കഴിഞ്ഞാണ് പ്രൈവറ്റുകാരുടെ ഫലം വന്നത്. പരീക്ഷാഫലത്തിൽ, റെഗുലർവിദ്യാർഥികൾക്ക് നൽകുന്ന ഇളവുകൾ പ്രൈവറ്റായി എഴുതുന്നവർക്ക് കിട്ടുന്നില്ല. ഇതാണ് വിജയശതമാനം കുറയാൻ കാരണമായി പറയുന്നത്.പ്രൈവറ്റായി പഠിച്ചവർ പരീക്ഷയിൽ കൂട്ടത്തോടെ തോറ്റത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് പാരലൽ കോളേജ് അസോസിയേഷന്റെ തീരുമാനം.