വിക്രം 2019 ജൂലായ് 9-നും 16-നുമിടയില്‍ ചന്ദ്രയാന്‍-2 വിക്ഷേപിക്കുമെന്നാണ് മേയ് 2-ന് ഐ.എസ്.ആർ.ഒ. പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പലതവണ ഇതിന്റെ വിക്ഷേപണം നീട്ടിയിരുന്നു. ജി.എസ്.എല്‍.വി. എം.കെ.III എന്ന ഇന്ത്യയുടെ സ്വന്തം വിക്ഷേപണ വാഹനമുപയോഗിച്ച് ശ്രീഹരിക്കോട്ടയില്‍നിന്നായിരിക്കും വിക്ഷേപണം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ആദ്യമായി ഒരു പേടകമിറക്കുക എന്ന ചരിത്ര ദൗത്യമാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയുടെ രണ്ടാം ചന്ദ്ര ദൗത്യമാണ് ഇത്തവണത്തേത്. ഓര്‍ബിറ്റര്‍, വിക്രം, പ്രഗ്യാന്‍ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് ഇത്തവണത്തെ ദൗത്യത്തിനുള്ളത്. ഓര്‍ബിറ്റര്‍ ചന്ദ്രന്റെ ഭ്രമണപഥം വരെ എത്തും. തടര്‍ന്ന് വിക്രം പേടകത്തെ ഇത് ചന്ദ്രോപരിതലത്തിലേക്ക് വിക്ഷേപിക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന വിക്രമില്‍നിന്ന് ചെറുവാഹനമായ(റോവര്‍) പ്രഗ്യാന്‍ വേര്‍പെട്ട് ചന്ദ്രോപരിലത്തിലിറങ്ങും. ഇത് 150-200 മീറ്ററോളം സഞ്ചരിച്ച് പരീക്ഷണങ്ങള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2019 ജൂലായ് 9-നും 16-നുമിടയില്‍ ചന്ദ്രയാന്‍-2 വിക്ഷേപിക്കുമെന്നാണ് മേയ് 2-ന് ഐ.എസ്.ആർ.ഒ. പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പലതവണ ഇതിന്റെ വിക്ഷേപണം നീട്ടിയിരുന്നു. ജി.എസ്.എല്‍.വി. എം.കെ.III എന്ന ഇന്ത്യയുടെ സ്വന്തം വിക്ഷേപണ വാഹനമുപയോഗിച്ച് ശ്രീഹരിക്കോട്ടയില്‍നിന്നായിരിക്കും വിക്ഷേപണം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ആദ്യമായി ഒരു പേടകമിറക്കുക എന്ന ചരിത്ര ദൗത്യമാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയുടെ രണ്ടാം ചന്ദ്ര ദൗത്യമാണ് ഇത്തവണത്തേത്. ഓര്‍ബിറ്റര്‍, വിക്രം, പ്രഗ്യാന്‍ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് ഇത്തവണത്തെ ദൗത്യത്തിനുള്ളത്. ഓര്‍ബിറ്റര്‍ ചന്ദ്രന്റെ ഭ്രമണപഥം വരെ എത്തും. തടര്‍ന്ന് വിക്രം പേടകത്തെ ഇത് ചന്ദ്രോപരിതലത്തിലേക്ക് വിക്ഷേപിക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന വിക്രമില്‍നിന്ന് ചെറുവാഹനമായ(റോവര്‍) പ്രഗ്യാന്‍ വേര്‍പെട്ട് ചന്ദ്രോപരിലത്തിലിറങ്ങും. ഇത് 150-200 മീറ്ററോളം സഞ്ചരിച്ച് പരീക്ഷണങ്ങള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.