1. സ്നേഹത്തിന്റെ ആ മുത്തുമണികൾ എന്റെ പാപങ്ങൾ കഴുകിക്കളഞ്ഞ് ഹൃദയം വെടിപ്പാക്കി. അത്രയും സ്നേഹം അനുഭവിച്ചവനേ അതെന്താണെന്ന് മനസ്സിലാകൂ . ഇത് അഹിംസയിൽ എനിക്കൊരു സമാധാനപാഠമായിരുന്നു. ഗാന്ധിജി വിവരിക്കുന്ന ഈ സാഹചര്യം എന്താണ്? [Snehatthinte aa mutthumanikal ente paapangal kazhukikkalanju hrudayam vedippaakki. Athrayum sneham anubhavicchavane athenthaanennu manasilaakoo . Ithu ahimsayil enikkoru samaadhaanapaadtamaayirunnu. Gaandhiji vivarikkunna ee saahacharyam enthaan?]
Answer: 15 വയസ്സു പ്രായമുള്ളപ്പോൾ ഗാന്ധിജി തന്റെ ഏട്ടന്റെ കൈവളയിൽ നിന്ന് ഒരു കഷ്ണം സ്വർണം മോഷ്ടിച്ചതുൾപ്പടെയുള്ള തന്റെ കുറ്റസമ്മതവും മാപ്പപേക്ഷയും സ്വയം എഴുതി ഭഗന്ദരം ബാധിച്ചു കിടപ്പിലായിരുന്ന അച്ഛന്റെ കയ്യിൽ കൊടുത്തപ്പോൾ അദ്ദേഹമതു വായിച്ച് കണ്ണീരോടെ ആ കുറിപ്പ് കീറിക്കളഞ്ഞ സന്ദർഭം. അച്ഛന്റെ ഉദാത്തമായ ക്ഷമ അതാണ് ഗാന്ധിജിക്ക് അഹിംസയിൽ സാധക പാഠകമായത് [15 vayasu praayamullappol gaandhiji thante ettante kyvalayil ninnu oru kashnam svarnam moshdicchathulppadeyulla thante kuttasammathavum maappapekshayum svayam ezhuthi bhagandaram baadhicchu kidappilaayirunna achchhante kayyil kodutthappol addhehamathu vaayicchu kanneerode aa kurippu keerikkalanja sandarbham. Achchhante udaatthamaaya kshama athaanu gaandhijikku ahimsayil saadhaka paadtakamaayathu]